Pages

Sunday, December 23, 2018

തനിച്ചാവുമ്പോള്‍


ഒറ്റക്കാവുമ്പോള്‍
ഉള്ളില്‍ കൂടുകൂട്ടിയ കിനാവുകള്‍
നിലാവുള്ള രാത്രിയില്‍
ആരുമറിയാതെ
പതിഞ്ഞ കാലടികളോടെ
നടക്കാനിറങ്ങും.

കൈവിരലുകള്‍ കൂട്ടിപ്പിടിച്ച്
തോളോട് ചേര്‍ന്ന്
കിണുങ്ങിയും പിച്ചിയും
വഴിവക്കിലെ
ചെടികളെ തലോടി നുളളിയും
മഞ്ഞുപെയ്യുന്ന പൂന്തോട്ടത്തിലെ
നടപ്പാതയിലൂടെ മെല്ലെ..

ചുണ്ടില്‍ അന്നുവരെ പാടാത്ത
വരികളുടെ മൂളലില്‍
മരങ്ങളിലെ കിളികള്‍ കണ്‍തുറന്ന്
അസൂസയയോടെ
നമ്മുടെ കണ്ണുകളിലേക്ക് നോക്കും.

ഫജര്‍ സ്വാദിഖിന്‍റെ
ചക്രവാള സീമകള്‍ക്കപ്പുറത്തു നിന്ന്
മഞ്ഞ്മൂടിയ മേഖങ്ങളെ വകഞ്ഞ്
ബാങ്കൊലിനാദം വന്നണയും

Tuesday, November 27, 2018

ചാറ്റ് റോബോട്ട്

Image result for robot chat

ഇന്നലെ
പുതുതായി കണ്ടെത്തി
ഒരു മെഷീന്‍.

അയക്കുന്ന സന്ദേശങ്ങള്‍ക്കെല്ലാം
മറുപടികള്‍ തന്ന്
മനസ്സ് നിറച്ചു
യന്തിരര്‍.




സ്റ്റെപ്പിനി ടയര്‍



യാത്രയില്‍ എന്നും
പിറകിലാണ് സ്ഥാനം
ഒരു ഉറപ്പിന്.

സ്ക്രൂവിട്ട് ഉറപ്പിച്ച്
കാറ്റു നിറച്ച്
ചുമ്മാതെങ്ങനെ കിടക്കും
കാല്‍ കയറ്റിവെക്കാം.

അതുവരെയുണ്ടായിരുന്ന
ഏതെങ്കിലുമൊരു ടയര്‍
പഞ്ചറാകുമ്പോള്‍ മാത്രമാണ്
റോഡിലിറങ്ങാനാകുന്നത്.

എത്രകാലമായി
പിറകിലങ്ങനെ
സ്ക്രൂവെച്ചും ആണിയടിച്ചും
ഉറപ്പിച്ച് നിര്‍ത്തിയിട്ട്,
ആരുടെയെങ്കിലും കാറ്റ് പോയാലല്ലേ..
വിലയുള്ളൂ.

Monday, November 26, 2018

Pause -IV

ഓരോ വര്‍ഷത്തിലും
വിടപറഞ്ഞ് പോയി
നീണ്ട 4 വര്‍ഷങ്ങള്‍
പിന്നെയും വന്നു
പ്രതീക്ഷയായ്
കുളിര്‍മയായ്
പെയ്ത്തായ്
വേനലായ്
ഇനിയുണ്ടാവുമോ
ഒരു തിരിച്ചുവരവ്
തീരത്ത് തനിച്ചൊരാള്‍
നില്‍പ്പുണ്ട്
ഓര്‍മ്മകളിലെ
മരമായി.

Sunday, November 25, 2018

അവരും നാമും

അവര്‍.

കണ്ടു
ഉറപ്പിച്ചു
വിളിയായ്
കാണലായ്
വാചാലമായ്
കുരുവികളെപ്പോലെ
കൊക്കൊരുമ്മിയിരുന്നു
തൊട്ടു
വസ്ത്രമായി
ഒന്നായി.

തളിലിരിട്ടു
പുതുനാമ്പുകള്‍ പിറന്നു.
ചില്ലയായ് ഇലപടര്‍പ്പുകളായ്
ഫലമായ്.


നാം.
കണ്ടോ
പെരിനെങ്കിലുംയ

അറിഞ്ഞോ
നേരിട്ടെന്തെങ്കിലും

എന്തെങ്കിലും
ഉറപ്പ്
അതും ഇല്ലല്ലേ..

(from exam hall)

Sunday, November 18, 2018

ചുവപ്പുരാശികള്‍

ക്ഷണിക നേരമെങ്കിലും
വസന്ത ചുവപ്പുരാശികള്‍
പ്രതീക്ഷകളാണ്,
അടുത്ത മേഘം വന്ന്
അവയെ തൊടുംവരെ.
മേച്ചില്‍പുറങ്ങള്‍ തേടി
കിളി ദേശം വിട്ട് പറക്കും.
വിഷാദത്തിന്‍റെ പെരുമഴക്കാലത്ത്

തനിച്ചായി വേഴാമ്പല്‍.

Friday, November 16, 2018

ശബ്ദം

നിലക്കാതെയെന്നോട്
ശബ്ദിച്ചുകൊണ്ടേയിരിക്കൂ..
നിശബ്ദതമാവുന്നതോടെ
അലിഞ്ഞില്ലാതാവുകയാണ്

ചെമ്പരത്തിപൂവ്.

Monday, November 5, 2018

മെല്ലെ..

മെല്ലെ മെല്ലെ..
നീ വരുമ്പോള്‍
പൂക്കുന്നു
കാട്ടിലെ ഈ പൂക്കള്‍.

ശബ്ദിക്കാതെ
പറകന്നകന്നുപോകുന്ന
ചിത്ര ശലഭം,
പകരുന്ന സൗരഭ്യം
കാട്ടില്‍ മറന്നുവെച്ച
മയില്‍പീലിപോലെ
അരണ്ട വെളിച്ചമായ്.

കാണാനഗ്രഹിച്ച
ദിനങ്ങള്‍
നിരാശക്ക് വഴിമാറുമ്പോള്‍
ക്ഷണിക നേരമെങ്കിലും
ചാടിവീഴുന്നതിന്‍
മുന്നില്‍.

നീ വരും മുമ്പെ
കണ്ടിരുന്നു
നിന്നെ ഞാന്‍,
കിനാവിന്‍റെ
കൊടുങ്കാറ്റിലെവിടെയോ
ആശ്വാസ കിരണമായ്.


Saturday, October 13, 2018

ഇഷ്ടം

നിറങ്ങളുള്ള 
വര്‍ണ്ണ ശലഭത്തേക്കാള്‍
വേഴാമ്പലാണ് ഇഷ്ടം.

എല്ലാത്തിലും പറന്ന്
ശേഖരിക്കലല്ല
ഉള്ളതിലെ സംതൃപ്തിയാണ്
വേഴാമ്പല്‍.

Wednesday, October 10, 2018

കണ്ണാടി

നീ
പറയുന്നത്
കള്ളമാണ്.

ഞാന്‍
ഇങ്ങിനെയല്ലെന്ന്
എനിക്കറിയാം

എന്നിട്ടും
നീ
എന്താണ് ഈ കാണിക്കുന്നത്.

Monday, October 8, 2018

Saturday, October 6, 2018

സ്വപ്നങ്ങള്‍


ഇളം നിലാവുള്ള
മഞ്ഞുപെയ്യുംരാവില്‍
ബന്ദിപൂര്‍ കാടിലെ
പുല്ലില്‍ കിടന്ന്
അരിച്ചിറങ്ങുന്ന നിലാവിനെ
നോക്കിയുറങ്ങാം.

വിഷമങ്ങളുടെയെല്ലാം
ആശ്വാസ കേന്ദ്രമായ
ഉമ്മായുടെ കിടക്കയില്‍
ഇരുവശം കിടന്ന്
ഉമ്മായുടെ അരുമ മക്കളാവാം


Wednesday, October 3, 2018

അടിച്ചമര്‍ത്തല്‍

അടിച്ചമര്‍ത്തിയ ആഗ്രഹങ്ങളുടെ
ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേര്‍ത്ത്
അവള്‍ കഴുത്തു നീട്ടിക്കൊടുത്തു.

മാസമുറകളില്‍
അടിവയറ്റിലെ
പുളയുന്ന വേദനയെ കടിച്ചമര്‍ത്താന്‍
ഇത്ര പ്രയാസമുണ്ടായില്ല.

പാടില്ലെന്ന് അന്ത്യശാസനം നല്‍കിയിട്ടും
ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം
ആരോ മറുപടി നല്‍കികൊണ്ടിരുന്നു.

അകലെ നിക്കുമ്പോള്‍ ക്രൂരമായി
തോന്നിയവരൊക്കെയും
നിശ്ബ്ദതയുടെ സന്തോഷം
ആഘോഷിച്ചിരുന്നു

മരണം


മരിച്ചപോലെയങ്ങ്
മൗനമായി
മറന്ന് കളയും ചിലര്‍.

നാമോ, അവരുടെ
ഓർമ്മകളിൽ 
മരിച്ചങ്ങനെ..കഴിയും







കടപ്പാട്. ഹാരിസ്

Tuesday, October 2, 2018

അഭയം


നീയുണ്ടാകുമ്പോള്‍

എന്തിനാണ്

അഭയം തേടി വേറെ അലയുന്നത്?



ശയനത്തിന് മാടി വിളിക്കുമ്പോഴും

എങ്ങോ കാത്തിരിക്കുന്ന

അനന്തശയനത്തെ

സ്വപ്നം കണ്ട് രാവ് പകലാക്കി.

വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും

നിന്നെയോര്‍ക്കുമ്പോള്‍

അടിതെറ്റാതെയുറച്ച് കാലുകള്‍.

കാണാനായില്ലെങ്കിലും

കണ്ണുറവയുടെ തുള്ളികളില്‍

ഉപ്പു പുരട്ടിയത് നീയല്ലാതെ

വേറെയാരാണ്?



നീയുണ്ടാകുമ്പോള്‍

ഈ ചന്ദ്രനെന്ത്

നിലാവാണ്.



വരില്ലെന്നറിയുന്ന

വാഹനത്തിനായി

നീയുണ്ടാകുമ്പോള്‍

നാം കാത്തിരിക്കുന്നു.



പുഴയില്‍

നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.

അലക്ഷ്യമായി.

തുഴയാത്ത കാലത്തോളം

പുഴ തോണിയെ അക്കരെയത്തിക്കില്ല.

ശരികള്‍

ഓരോരുത്തരുടെയും
ശരികൾ
അവരുടെ അനുഭവങ്ങൾക്കും
ജീവിത സാഹചര്യങ്ങളിലും
അതിഷ്ഠിതമായിരിക്കുമത്രെ.

Monday, October 1, 2018

ഈസി

ഇക്കാലം വരെ
കൂടെയുണ്ടായിരുന്ന
എല്ലാം അറിയുന്ന
സിം 
വലിച്ചെറിഞ്ഞ്,
ഫോൺ ഫോർമാറ്റ്
ചെയ്ത്
പുതിയ സിം
ജീവിതരേയുടെ
സ്ലോട്ടിലിട്ടു.
ഇപ്പോള്‍ എല്ലാം
ശാന്തം !

അന്ധത

ദൈവമേ
ഒടുവിൽ
അവർ ജയിച്ചു.
ജയിപ്പിച്ചു.

ഞാനും നീയും
തോറ്റു.

Sunday, September 30, 2018

എത്ര ദിവസം ജീവിക്കും ?


മരങ്ങള്‍ ഭാഗ്യവാന്മാരാണ്.
അവര്‍ക്ക് കുറെക്കാലം ജീവിക്കാം.

what you want to contribute to this world ?
How do you spend your twenty thousand days?

ശരിക്കും ജീവിക്കാന്‍ മനുഷ്യന് സമയുണ്ടോ?
മരങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും എത്രയോ ദിവസങ്ങളുണ്ടാവും.പക്ഷെ മനുഷ്യന് ദിവസങ്ങള്‍ പരിമിതമായ എണ്ണമല്ലേ?
ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്.
60 മുതല്‍ 80വരെയാണ് ഇപ്പോഴത്തെ ശരാശരി life expectancy.
അങ്ങിനെ നോക്കുമ്പോള്‍ 80 വയസ് വരെ ജീവിച്ചാല്‍ തന്നെ ഇനി കേവലം 18,250 ദിവസം മാത്രമേ ഉള്ളൂ.

ആകെയുള്ള ആ പതിനെട്ടായിരം ദിവസംകൊണ്ട് എന്തൊക്കെയോ ചെയ്ത് തീര്‍ക്കാനുള്ള ഓട്ടത്തിലല്ലേ നാം.
സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, കാത്തിരിപ്പുകള്‍ അങ്ങിനെയങ്ങിനെ.. നിരവധിയുണ്ടാകും.

ജീവിതത്തെ കുറിച്ച് ചിന്തിച്ചാല്‍ അങ്ങിനെയാണ്. നാം ചിലപ്പോള്‍ ഫിലോസഫിയിലേക്ക് തിരിയും

ആകെയുള്ള ഈ പതിനെട്ടായിരം ദിവസം വെറുപ്പില്ലാതെ, വെറുപ്പിക്കാതെ, നശിപ്പിക്കാതെ മെല്ലെ കൊച്ചുകൊച്ചു കാര്യങ്ങളുമൊക്കെയായി സ്നേഹത്തില്‍ കഴിയുമ്പോഴാണ് ഈ ഭൂമി സ്വര്‍ഗമാകുന്നത്.

82 വയസ് വരെ ജിവീക്കുന്ന മനുഷ്യന് 30,000 ദിവസംപോലും ഇല്ലട്ടോ .
സംശയമുള്ളവര്‍ക്ക് 82 x 365 മള്‍ട്ടിപ്പിള്‍ ചെയ്തു നോക്കാം.


Wednesday, September 26, 2018

ഈ തൈമരത്തണലില്‍


26സപ്തം 18.
1 Am



തിരിച്ച് പോരുന്നതിന്‍റെ തലേന്ന് വൈകീട്ട് മഗ്‍രിബ് നിസ്കാര സമയമായപ്പോള്‍ തൂമ്പയെടുത്ത് ആ ചെടി കൂടി നടാന്‍ പോകുമ്പോള്‍ ഉമ്മ രംഗത്തിറങ്ങി.പോകുന്ന സമയമായാല്‍ ഒരാഴ്ച മുമ്പെ ആ മുഖത്ത് കനം തൂങ്ങി നില്‍പ്പാണ്. നിസ്കരിക്കാന്‍ പോകേണ്ട സമയത്ത് കൈകോട്ടുമായി നടക്കുന്നത് കണ്ടിട്ടും ഉള്ളിലെ ദേഷ്യം ഒതുക്കുന്നതുകണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു പോന്നു.
ആ ചെടി ഇപ്പോഴും അവിടെ നടാതെ കിടക്കുകയാണ്. വെയിലായതിനാല്‍ ഉണങ്ങിപോകാതിരിക്കാന്‍ എന്നും വിളിക്കുമ്പോള്‍ വെള്ളമൊഴിവാക്കാന്‍ പറയാറുണ്ട്.


പുതിയ വീട് വെച്ച് പണി തീരും മുമ്പെ മുറ്റത്ത് സ്ഥാനം പിടിച്ചത് ചാമ്പക്കയും മാവും ഞാവലുമാണ്.പെരുമഴ പെയ്ത ദിവസം അരീക്കോട്-മുക്കം-കോഴിക്കോട് വഴി ഏകനായി യാത്രപോയി ആശുപത്രി കെട്ടിടം കണ്ട് തിരിച്ചു വരുമ്പോള്‍ മഞ്ചേരിയില്‍ നിന്ന് വാങ്ങി ആ വേദനാ യാത്രയുടെ ഓര്‍മ്മയ്ക്ക് നട്ട ചാമ്പ മരം. കാര്‍പോര്‍ച്ചിന് നേരെ നട്ടതിനാല്‍ സിറ്റൗട്ടില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ മറയില്ലാതെ കാണുമായിരിക്കും.

പാലക്കാട് നിന്നും പിന്നെയും നൂറ് കിലോമീറ്റര്‍ താണ്ടി തിരിച്ചുവന്ന ദീര്‍ഘയാത്രയായി വഴിവക്കിലെ അണ്ണനില്‍ നിന്നും വാങ്ങിയ നീലം മാവിന്‍ തൈ.
കിഴക്കുഭാഗത്തെ ബെഡ്റൂമില്‍ നിന്ന് നോക്കിയാല്‍ ആ തൈ കാണാം.തോട്ടിലേക്കുള്ള വഴിയില്‍, മഹാഗണിമരത്തിന്‍റെ നിഴലില്‍ അത് ഉണങ്ങി തുടങ്ങിയിരുന്നു, ഞാന്‍ പോരുമ്പോള്‍.കഴിഞ്ഞ ദിവസം അതില്‍ നിറയെ ഇലകള്‍ തളിര്‍ത്തെന്ന് ഉമ്മ സന്തോഷത്തോടെ പറഞ്ഞു.അതിലേറെ സന്തോഷം ഇവിടെയാണ്.




റോസാച്ചെടിയും കിണറിനോട് ചാരി വളരുമായിരിക്കും.

വേദനകളില്‍ പുളഞ്ഞപ്പോള്‍ ആനക്കയത്തു പോയി കൊണ്ടുവന്ന ഞാവലാണ് പടിഞ്ഞാറ് ഭാഗത്തെ ചുമരിനോട് ചേര്‍ന്ന് വളരുന്നത്. കുഴിയെടുത്ത് വളമൊക്കെയിട്ട് ഉമ്മാനെ കൊണ്ടുവന്നാണ് അത് നട്ടത്.
എല്ലാത്തിനും കമ്പികൊണ്ടുള്ള വലകൊണ്ടുവന്ന് യൂട്യൂബ് നോക്കിയാണ് കൂടുപണിതത്.അല്ലെങ്കില്‍ ആട്ടിന്‍കുട്ടികള്‍ അതിന്‍റെ തളിലിരകളില്‍ ഉമ്മവെച്ച് ടേസ്റ്റ് നോക്കും. 

വീട്ട് മുറ്റത്തെ മരങ്ങള്‍ക്കെല്ലാം കഥപറയാനുണ്ട്.എല്ലാം ഓര്‍മ്മകളെ താലോലിക്കുന്ന തൈമരങ്ങളാണ്.ഞാനുണ്ടായാലും ഇല്ലാതായാലും ആ മരങ്ങള്‍ അവിടെയുണ്ടാവണം.

ആ മരങ്ങള്‍ ചാമ്പക്കയുണ്ടാവണം.
വഴിയെ പോകുന്നവര്‍ വന്ന് ചാമ്പക്ക തിന്നട്ടേ..

വീട്ടിലെ കുട്ടികള്‍ ആ മരച്ചോട്ടില്‍ കളിക്കുന്നത് കാണാനെന്ത് രസമായിരിക്കും.
പക്ഷികള്‍ വന്ന് അതില്‍ കൊമ്പിലിരുന്ന് ചിലമ്പട്ടെ.. വേണമെങ്കില്‍ കൂട് കൂട്ടട്ടേ..
അതിലെ ഫലങ്ങള്‍ കൊത്തിയെടുത്ത് പറക്കട്ടേ…
പൂമ്പാറ്റകള്‍ വന്ന്  പുഷ്പങ്ങളുണ്ടാകുമ്പോള്‍ അതിലെ തേന്‍ നുകരട്ടേ..

അങ്ങിനെ ആ ഓര്‍മ്മ മരങ്ങള്‍ക്കൊണ്ട് അവരെല്ലാം സന്തോഷിക്കട്ടേ... <3 

Friday, September 21, 2018

ചിറകൊടിഞ്ഞ രാജകുമാരന്‍


നീ പറഞ്ഞപ്പോഴാണ്,

പല്ലിന്‍റെ വിടവ്
കണ്ണാടിയില്‍ നോക്കിയത്.

തലയുടെ ഉള്ള്
തലയോട്ടിയായി തോന്നിയത്.

എന്തിവലിഞ്ഞ് അളന്നിട്ടും
ഉയരം
2 സിഎം കുറവായി തോന്നിയത്.

തടിച്ചുപോയവന്‍
മെലിഞ്ഞ്
ഉരുകി തീര്‍ന്നത്.

ഇനിയും നീ ആ അപ്രിയ സത്യം
പറയാതിരിക്കൂ..
ഇല്ലാതായി പോകുന്നത്
ആ പാവം
ഉമ്മായുടെ ചെറിയ
രാജകുമാരനാണ്.


Sunday, September 16, 2018

കുറിപ്പുകള്‍


കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.

പാല്‍കാച്ചല്‍ ചടങ്ങില്‍
ഓരോ നിറങ്ങള്‍,മൂലകളിലെയും തീരുമാനങ്ങളില്‍
നേതൃത്വമായി നീയുണ്ടായിരുന്നു
ഉമ്മയുടെ വലതുഭാഗത്തായി.
അതിഥികളെ നീ വിളിച്ചിരുത്തി.


കുറവുകള്‍
കരുതലാക്കാനാകുമെങ്കില്‍
നിനക്ക് അധികമായുള്ളത്
അന്യമാണെന്നറിയാനാവുമെങ്കില്‍
കൂടെ നടക്കാം.

Tuesday, September 4, 2018

കുറവുകള്‍

കുറവുകള്‍
കരുതലാക്കാനാകുമെങ്കില്‍
നിനക്ക് അധികമായുള്ളത്
അന്യമാണെന്നറിയാനാവുമെങ്കില്‍
കൂടെ നടക്കാം.

പാല്‍ കാച്ചല്‍


പാല്‍കാച്ചല്‍ ചടങ്ങില്‍
ഓരോ നിറങ്ങള്‍,മൂലകളിലെയും തീരുമാനങ്ങളില്‍
നേതൃത്വമായി നീയുണ്ടായിരുന്നു
ഉമ്മയുടെ വലതുഭാഗത്തായി.
അതിഥികളെ നീ വിളിച്ചിരുത്തി.



എത്തിപ്പെട്ട വഴികള്‍


ഇന്ന്
വന്നിരുന്നു ഞാന്‍
നിന്‍റെ ചാരത്ത്.
നീ അറിഞ്ഞിട്ടുണ്ടാകില്ല.
അല്ലെങ്കിലും
എന്നാണ് നീ അറിഞ്ഞിട്ടുള്ളത്.

നമുക്കിടയില്‍
ഒരു മതിലുണ്ടായിരുന്നു.
ശരീരത്തിന്‍റെ അസുഖത്തിന്
ശരീരത്തില്‍ തന്നെ മരുന്നുണ്ടെന്ന്
എഴുതിവെച്ച മതില്‍.
കേശവന്‍നായരുടെ
മുമ്പില്‍ തീര്‍ത്ത
അതെ മതില്‍
നമുക്കിടയില്‍.

ഇരുവഞ്ഞിപ്പുഴയോരത്ത്
മഴ നനഞ്ഞു നിന്ന്,
കെട്ടിടത്തിന് ചുറ്റും
നെട്ടോട്ടമോടിയത്
ആകാശത്തിന്നറിയാം.

മരങ്ങള്‍ താണ്ടിയുള്ള
യാത്രയില്‍
മഴയില്‍ ഹൃദയം കുളിര്‍ന്നു.

ക്ഷണിക്കാതെ വന്ന
മിന്നാമിനുങ്ങള്‍
അല്‍പ്പ നേരമെങ്കിലും
കൂരിരുട്ടായ ജീവിതത്തില്‍
വെളിച്ചം പകര്‍ന്നപോലെ.

Why did I go there ?
There was no answer

പോകാതിരിക്കാന്‍ ശ്രമിച്ചു
പക്ഷെ
ഹൃദയത്തിന്‍റെ തടവറ
തീര്‍ക്കും വേലികള്‍.


അങ്ങോട്ടിറങ്ങിയതല്ല
എന്നിട്ടും
നിന്‍റെ നിശ്ചയം
എന്നെ
അവിടെയെത്തിച്ചു.

Friday, August 17, 2018

ഇന്പിച്ചി


കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.

Saturday, May 19, 2018

ദുര്‍ബലര്‍


വിളിക്കണോ? വോയ്സ് നോട്ട് അയക്കണോ? അതോ ടെക്സ്റ്റണോ എന്നിങ്ങനെ പലവിധ ഒപ്ഷനുണ്ടെങ്കിലും അവയിലേറ്റവും പ്രയാസമേറിയത് ഓരോ അക്ഷരവും കുത്തിപെറുക്കി ടൈപ്പ് ചെയ്യല്‍ തന്നെയായിരിക്കും.
ലൗ ലെറ്റര്‍ എഴുതേണ്ട കാലത്ത് അതിനനവസരം കിട്ടാത്ത പയ്യന്‍ ( പയ്യനൊക്കെ മാറി നരച്ചുതുടങ്ങിയ പ്രായംതെറ്റിയവനായിട്ടുണ്ട്) ഇപ്പോ ടൈപ്പികൊണ്ടേയിരിക്കുകയാണ്. ഉറക്കം രണ്ടുദിവസത്തേത് വന്ന് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Tuesday, January 16, 2018

നൗഫലിന്‍റെ കഥ - ഭാഗം 1

പുലര്‍ച്ചെ എണീറ്റ ഉടനെ ക്ഷീണം മാറ്റാന്‍ കസേരയിലിരിക്കുമ്പോഴാണ് വാട്സപ്പില്‍ നൗഫലിന്‍റെ മെസേജ്. അര്‍ദ്ധരാത്രി 1 മണിക്ക് അയച്ചതാണ്.
വായിച്ചതോടെ കണ്ണൊന്ന് കഴുകി.മുഖം മാത്രമേ പിന്നെ വൃത്തിയാക്കേണ്ടിയിരുന്നുള്ളൂ.
അവന്‍ കഥ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി മലയാളം ടൈപ്പിംഗ് വശത്താക്കിയ വിവരം അറിഞ്ഞപ്പോ ഇത്തരത്തില്‍ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

എന്താണ് അവന്‍ എഴുതിയത്.
പ്രിയതമയുടെ കാലൊച്ചകൾ .....മാതൃ ഹൃദയത്തിന്റെ നെടുവീർപ്പുകൾ ........
കഥ : നൗഫൽ മരുത