Pages

Tuesday, April 18, 2017

നിലച്ചുപോകുന്ന നാദങ്ങള്‍

നിസ്സാഹയതയുടെ മൗനങ്ങളില്‍ നിന്നാണ് വാക്കുകള്‍ കീഴ്പ്പെടുത്തുക. അത് എവിടെയെങ്കിലും കുറിച്ചു വെക്കുമ്പോഴേ ആശ്വാസം കിട്ടുന്നുള്ളൂ എന്നത് ഒരു ലഹരിയായി കീഴ്പ്പെടുത്തിയിരിക്കുന്നു.അത്തരം നിസ്സാഹായത ആരോടും പറയാതെ , അടക്കിപ്പിടിച്ച് ദൈവത്തോട് മാത്രം പറഞ്ഞാല്‍ പോരേ ? അപ്പോഴും ഇത്തരമൊരു മുറിവേറ്റ ഹൃദയം ഇവിടെ ജീവിച്ചിരുന്നു എന്ന് ദൈവത്തിന്‍റെ പ്രതിനിധികളെ ബോധ്യപ്പെടുത്താനോ ജീവിതത്തില്‍ മുന്നേറുമ്പോള്‍ വന്ന വഴിയില്‍ ഇങ്ങിനെയൊക്കെയായിരുന്നു എന്ന തിരിച്ചറിയാനോ ഒക്കെയുള്ള ശ്രമമാണ് എഴുത്ത്.

ലക്ഷ്യങ്ങളില്ലാതെ ജീവിക്കുമ്പോഴും മുറിയില്‍ ഏകാന്തമായി മനസ്സിന്‍റെ നഗ്നതയില്‍ ഇരിക്കുമ്പോഴുമാണ് എന്നിലെ ഞാനുണരുന്നത്.അതായത് എന്നിലെ എഴുത്ത് ഉടലെടുക്കുന്നത് എന്ന പറയുന്നതാകും ശരി.എഴുതി തീര്‍ക്കുന്നതോടെ താത്കാലികമായ ആശ്വാസത്തിനുള്ള ശ്വാസമെടുക്കലാണത്.

നിസ്സാഹയരായി മാറുമ്പോള്‍ മതത്തിലാണ് അധികപേരും അഭയം പ്രാപിക്കുക. സ്നേഹിക്കുന്നത് പോലും മതപരമായി തെറ്റാണെന്നാണ് പല പ്രഭാഷണങ്ങളില്‍ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നത്.മനസ്സില്‍ സ്നേഹം കൊണ്ടു നടക്കുന്നത് തെറ്റല്ലെങ്കിലും എതിര്‍ ലിംഗത്തിലെ സ്നേഹഭാഷിണിയോട് സംസാരിക്കുന്നതും കാണുന്നതും എല്ലാം തെറ്റായിട്ടാണ് പരഗണിച്ചുവരുന്നത്.വ്യഭിചാരമെന്ന വന്‍ പാപത്തിലേക്ക് എത്താതിരിക്കാനാകാം മതം അത്തരമൊരു മുന്‍കരുതലെടുക്കുന്നത്.ആയതിനാല്‍ ഇപ്പോള്‍ സംസാരമില്ല, ചിരിയില്ല കാണല്‍ പോലും വിരളം.

എല്ലാം അല്ലാഹുവിന് വേണ്ടിയാണല്ലോ