Pages

Tuesday, April 18, 2017

നിലച്ചുപോകുന്ന നാദങ്ങള്‍

നിസ്സാഹയതയുടെ മൗനങ്ങളില്‍ നിന്നാണ് വാക്കുകള്‍ കീഴ്പ്പെടുത്തുക. അത് എവിടെയെങ്കിലും കുറിച്ചു വെക്കുമ്പോഴേ ആശ്വാസം കിട്ടുന്നുള്ളൂ എന്നത് ഒരു ലഹരിയായി കീഴ്പ്പെടുത്തിയിരിക്കുന്നു.അത്തരം നിസ്സാഹായത ആരോടും പറയാതെ , അടക്കിപ്പിടിച്ച് ദൈവത്തോട് മാത്രം പറഞ്ഞാല്‍ പോരേ ? അപ്പോഴും ഇത്തരമൊരു മുറിവേറ്റ ഹൃദയം ഇവിടെ ജീവിച്ചിരുന്നു എന്ന് ദൈവത്തിന്‍റെ പ്രതിനിധികളെ ബോധ്യപ്പെടുത്താനോ ജീവിതത്തില്‍ മുന്നേറുമ്പോള്‍ വന്ന വഴിയില്‍ ഇങ്ങിനെയൊക്കെയായിരുന്നു എന്ന തിരിച്ചറിയാനോ ഒക്കെയുള്ള ശ്രമമാണ് എഴുത്ത്.

ലക്ഷ്യങ്ങളില്ലാതെ ജീവിക്കുമ്പോഴും മുറിയില്‍ ഏകാന്തമായി മനസ്സിന്‍റെ നഗ്നതയില്‍ ഇരിക്കുമ്പോഴുമാണ് എന്നിലെ ഞാനുണരുന്നത്.അതായത് എന്നിലെ എഴുത്ത് ഉടലെടുക്കുന്നത് എന്ന പറയുന്നതാകും ശരി.എഴുതി തീര്‍ക്കുന്നതോടെ താത്കാലികമായ ആശ്വാസത്തിനുള്ള ശ്വാസമെടുക്കലാണത്.

നിസ്സാഹയരായി മാറുമ്പോള്‍ മതത്തിലാണ് അധികപേരും അഭയം പ്രാപിക്കുക. സ്നേഹിക്കുന്നത് പോലും മതപരമായി തെറ്റാണെന്നാണ് പല പ്രഭാഷണങ്ങളില്‍ നിന്നും കേട്ടുകൊണ്ടേയിരിക്കുന്നത്.മനസ്സില്‍ സ്നേഹം കൊണ്ടു നടക്കുന്നത് തെറ്റല്ലെങ്കിലും എതിര്‍ ലിംഗത്തിലെ സ്നേഹഭാഷിണിയോട് സംസാരിക്കുന്നതും കാണുന്നതും എല്ലാം തെറ്റായിട്ടാണ് പരഗണിച്ചുവരുന്നത്.വ്യഭിചാരമെന്ന വന്‍ പാപത്തിലേക്ക് എത്താതിരിക്കാനാകാം മതം അത്തരമൊരു മുന്‍കരുതലെടുക്കുന്നത്.ആയതിനാല്‍ ഇപ്പോള്‍ സംസാരമില്ല, ചിരിയില്ല കാണല്‍ പോലും വിരളം.

എല്ലാം അല്ലാഹുവിന് വേണ്ടിയാണല്ലോ

Friday, April 7, 2017

കഥ കേള്‍ക്കാനെത്തിയ നായക്കുട്ടി


ഇന്നലെ ഒരു നായ എന്‍റെ അരികില്‍ വന്നിരുന്നു.
പ്രവാസ ലോകത്തെത്തിയിട്ട് രണ്ടു വര്‍ഷമായിട്ട് ഇന്നലെയാണ് അതിനുള്ള ഭാഗ്യമുണ്ടായത്.
നാട്ടിലെ തെരുവ് നായയെപ്പോലെ തന്നെ.
പക്ഷെ , പുള്ളിയെന്തോ ചുറ്റും കറങ്ങി അരികിലേക്ക് വന്നിരുന്നു.
പ്രവാസലോകത്തെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയിലെ ഏകാന്തതയൊഴിവാക്കാന്‍ നിരന്തരം ഫോണ്‍ വിളിക്കുമായിരുന്നു.
ഒഴിഞ്ഞ ഏതെങ്കിലും ബില്‍ഡിംഗിന്‍റെ സമീപത്തോ റോഡരുകിലോ ഒക്കെയാവും ഏകാന്തത കണ്ടെത്തുക.ചിലപ്പോള്‍ അത് മണിക്കൂറുകളോളം നീളും.
പക്ഷെ ഇന്നെനിക്ക് കൂട്ടായി ഈ നായ വന്നിരിക്കുകയാണ്.
കുറെ നേരം അതെന്‍റെ മുഖത്തേക്ക് തന്നെ പാവ ഭാവത്തില്‍ നോക്കുകയാണ്.
അവനറിയുന്നുണ്ടാവുമോ ഞാനെന്താണ് സംസാരിക്കുന്നതെന്ന്.

മുന്നിലെ കൈയില്‍ ഊന്നി നിന്ന് കുറെ നേരം അങ്ങിനെ നോക്കി നിന്ന് ഉച്ചത്തില്‍ ഒന്നു കുരച്ച് പുള്ളി ഒന്ന് കറങ്ങാന്‍ പോയി.വീണ്ടും മുന്നിലേക്ക് തന്നെ.
വീണ്ടും എന്‍റെ നേര്‍ക്ക് കുരക്കുകയാണ്.
നാട്ടില്‍ തെരുവ് പട്ടികളുടെ അക്രമത്തില്‍ പരുക്കേറ്റവരെ അപ്പോള്‍ ഓര്‍മ്മ വന്നു. കല്ലെടുത്ത് എറിഞ്ഞു നോക്കി.

എവിടെ.. ആള് പിന്നേം വരാണ്.

എന്‍റെ സംഭാഷണം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ കക്ഷി അവിടെ കിടന്നുറങ്ങി.

Sunday, April 2, 2017

കളിയാരവങ്ങള്‍ക്കിടയിലെ കനല്‍


02-04-2017 - Time 2.15 Am
ഏതൊരു സന്തോഷ വേളയിലും ഉള്ളില്‍ ദുഖമുണ്ടെന്ന് തിരിച്ചറിയുന്ന ദിനങ്ങള്‍.
ഒരു വശത്ത് വേദിയില്‍ പാട്ടും നൃത്തവും അരങ്ങു തകര്‍ക്കുകയാണ്.
രണ്ടു വശത്തും നിറയെ മനുഷ്യര്‍.
വേദിയില്‍ സംഗീതമൊഴുകുന്നു.
കയ്യടിച്ചും ഒച്ചവെച്ചും അവതരാകരും പ്രോത്സാഹിപ്പിക്കുന്ന കാണികളും.
ഒരേയൊരു പ്രവേശന കവാടമുള്ള വേദി.
തെക്ക് വശത്തുള്ള കടലൊന്ന് കലി തുള്ളിയാല്‍....

ഇറങ്ങി നടന്നു.
എന്നും ആള്‍ കൂട്ടത്തില്‍ നില്‍ക്കാറില്ലല്ലോ..
ഉമ്മ പറയുംപോലെ, നീ മാത്രം എന്താ ഇങ്ങിനെയായത്... വേറിട്ടൊരു ജന്മം.
സംഘഗാനം അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും കൂടി വിട്ടകലുകയാണ്.

പൊൻ‌വീണേ എന്നുള്ളിൽ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽ‌കും നിൻ