Pages

Friday, August 17, 2018

ഇന്പിച്ചി


കമുങ്ങിന്‍ തോപ്പിലെ ചെളിനിറഞ്ഞ
വഴിയിലൂടെ
ഇമ്പിച്ചിയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍
ചൂണ്ടുവിരലറ്റത്ത്
നിന്‍റെ കൈയുണ്ടായിരുന്നു.
ഇമ്പിച്ചിയാരായിരുന്നുവെന്നും
നമുക്കെന്തായിരുന്നുവെന്നും
നിനക്ക് പറഞ്ഞു തന്നു.
ഇപ്പോള്‍ എനിക്കറിയാം,
നീയതൊന്നും കേട്ടിട്ടില്ലെന്ന്.
പക്ഷെ
കാവിലെ ആല്‍ മരം മുതല്‍
തോട്ടിലെ മീന്‍ കുഞ്ഞുങ്ങള്‍ വരെ
അക്കഥ കേട്ടിരിക്കുമെന്ന്
എനിക്കുറപ്പുണ്ട്.