Pages

Tuesday, December 5, 2017

അഭയം


നീയുണ്ടാകുമ്പോള്‍
എന്തിനാണ്
അഭയം തേടി വേറെ അലയുന്നത്?

ശയനത്തിന് മാടി വിളിക്കുമ്പോഴും
എങ്ങോ കാത്തിരിക്കുന്ന
അനന്തശയനത്തെ
സ്വപ്നം കണ്ട് രാവ് പകലാക്കി.
വഴിതെറ്റാന്‍ പല വഴികളുണ്ടായിട്ടും
നിന്നെയോര്‍ക്കുമ്പോള്‍
അടിതെറ്റാതെയുറച്ച് കാലുകള്‍.
കാണാനായില്ലെങ്കിലും
കണ്ണുറവയുടെ തുള്ളികളില്‍
ഉപ്പു പുരട്ടിയത് നീയല്ലാതെ
വേറെയാരാണ്?

നീയുണ്ടാകുമ്പോള്‍
ഈ ചന്ദ്രനെന്ത്
നിലാവാണ്.

വരില്ലെന്നറിയുന്ന
വാഹനത്തിനായി
നീയുണ്ടാകുമ്പോള്‍
നാം കാത്തിരിക്കുന്നു.

പുഴയില്‍
നാം നമ്മുടെ തോണി തുഴഞ്ഞേയിരുന്നു.
അലക്ഷ്യമായി.
തുഴയാത്ത കാലത്തോളം
പുഴ തോണിയെ അക്കരെയത്തിക്കില്ല.