Pages

Sunday, May 21, 2017

ഇക്കരെ നിക്കുമ്പോള്‍‍ അക്കരെ പച്ച

 നമ്മുടെ ജീവിത കഥകള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ആസ്വദിച്ച് വായിക്കാനുള്ളതോ നേരംപോകാനുള്ളതോ ഒക്കെയാവാം. പക്ഷെ നമുക്കത് ജീവിച്ചുപോയതിന്‍റെ തെളിവുകളാണ്. അല്ലാതെ വേദനകള്‍ പങ്കുവെച്ചത് കൊണ്ടുള്ള സെന്‍റിമെന്‍സ് ജീവിതത്തില്‍ ഒരു ഉപകാരവുമില്ല എന്ന് മാത്രമല്ല... പ്രാക്ടിക്കല്‍ ലോകത്ത് അതുകൊണ്ട് ബുദ്ധിമുട്ടേ ഉണ്ടാവുകയുള്ളൂ.. പ്രത്യേകിച്ച് നമ്മേ കുറിച്ച് മോശകരമായ അഭിപ്രായമേ ഉണ്ടാവുകയുള്ളൂ.എങ്കിലും ജീവിതം സുതാര്യമാകണമെന്ന രാഷ്ട്രീയം ഉള്ളവരും ലോകത്തുണ്ടല്ലോ... അല്ലാതെ ഉള്ളില്‍ ഒന്ന് കൊണ്ടുനടന്ന് മറ്റൊന്ന് നടക്കുന്ന മലയാളിയുടെ ആ ഹിപ്പോക്രസിയോട് ലവലേശം സമരസപ്പെടാനാകില്ല. ചത്താലും ചങ്കിലുള്ള സത്യം കൊണ്ടുനടക്കണം.മാത്രമല്ല എഴുത്ത് തരുന്ന ആശ്വാസം അത് അനുഭവിച്ചവര്‍ക്ക് അറിയൂ...

Saturday, May 13, 2017

ഇന്നത്തെ ചിന്ത- ജീവിതമില്ലായ്മ

Apolitical intellectuals
of my sweet country,
you will not be able to answer.

A vulture of silence
will eat your gut.

Your own misery
will pick at your soul.

And you will be mute in your shame - Otto Rene Castillo

ജീവിതത്തെ കുറിച്ചെഴുതുന്നത് എന്തോ മോശകരമായ പ്രവൃത്തിയാണത്രെ..
ഫിലോസഫി.. ബുദ്ധി ജീവി , ചിന്തകന്‍ എന്നൊക്കെ മുദ്രകുത്തി നിങ്ങളെ അവര്‍ നിരുത്സാഹപ്പെടുത്തും.
കാരണം ചില സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ടപ്പെടില്ല.അല്ലെങ്കിലും മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ക്രമമപ്പെടുത്തുന്നതാണല്ലോ നമ്മുടെ ജീവിതം.
ഉപരിപ്ലവമായി സംസാരിക്കുക, ആഴത്തിലേക്ക് ഇറങ്ങാതിരിക്കുക എന്നൊക്കെയാണ് അധികപേര്‍ക്കും ഇഷ്ടം.അല്ലാത്തപക്ഷക്കാര്‍ അറുബോറന്മാരാണത്രെ...

എന്നാണ് ഇനി നമ്മള്‍ ജീവിക്കുക ?
നാളെകളെ കുറിച്ചുള്ള ആശങ്കകളില്‍, വേവലാതികളില്‍ തളക്കപ്പെട്ടതായിരിക്കും വര്‍ത്തമാനകാലത്തെ ജീവിതം.പ്രവാസിയെപ്പോലെ..
നാളെകളിലെ ജീവിതത്തെ പ്രതീക്ഷിച്ച് വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ മറന്നുപോകുന്നവര്‍,
സമ്പാദിക്കുകയാണ്. നാളെകളില്‍ സന്തുഷ്ട ജീവിതം നയിക്കാമെന്ന മോഹത്തില്‍. പക്ഷെ നാളെകള്‍ ഉണ്ടാകുന്നുണ്ടോ?
ഇല്ല. പകരം ജീവിതം ഒരു ചക്രത്തെപ്പോലെ കറങ്ങിയതു തന്നെ

Saturday, May 6, 2017

മൗനങ്ങളില്‍ രൂപപ്പെടുന്ന ഭാഷ

ചില സമയത്ത് മൗനം നല്ല മറുപടിയാണ്.
പക്ഷെ ഒരാള്‍ക്ക് സ്വന്തം ഇംഗിതപ്രകാരം വ്യാഖ്യാനിക്കാന്‍ കഴിയും എന്നൊരു ദോഷം അതിനുണ്ട്.അതുകൊണ്ട് എന്തായാലും മനസ്സ് തുറക്കുക എന്നതാണ് ഉചിതമായ മാര്‍ഗം. ( ബെന്യാമിന്‍- അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി).അഹങ്കാരമല്ല. ബെന്യാമിനു മുമ്പെ ഇതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.

ചില ദിവസങ്ങളില്‍ അവള്‍ ചോദിക്കും. ഞാന്‍ അതിനാരാ ? മാരകമായ രോഗം വന്നാല്‍ നീ എന്ത് ചെയ്യും? എല്ലാകാലത്തും സ്നേഹം നിലനില്‍ക്കുമോ?
എന്നും നീയെന്നെ ഇതുപോലെ സ്‍നെഹിക്കുമോ ? പെണ്‍കട്ടികളുടെ സ്ഥിരം ചോദ്യങ്ങളോ ആശങ്കകളോ ആണോ ഇത് ? അതോടെ മനസ്സിലേക്ക് കൂരമ്പുകള്‍ തറക്കും. എല്ലാ കാലത്തും സ്നേഹം നിലനില്‍ക്കുമോ എന്ന ചോദ്യം ഞാനും പലരോടും ചോദിച്ചതാണ്. ഉത്തരം കിട്ടാത്തത് കൊണ്ട് ദൈവത്തിനും പ്രാര്‍ഥനക്കും വിടുകയാണ് പതിവ്. എല്ലാം അങ്ങ് ഭാരമേല്‍പ്പിച്ചാല്‍ പിന്നെ ഒരാശ്വാസമാണല്ലോ.. എത്രയായാലും ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവരോടുള്ള സ്നേഹം കുറക്കാനാകില്ലല്ലോ.. അല്ലെങ്കിലും സ്നേഹത്തിന് വേണ്ടിയാണ് എല്ലായിടത്തും കലാപം. വിവാഹ ശേഷം സ്നേഹം മാതാവിനും ഇണക്കും പങ്കുവെക്കുന്നതിലെ തന്ത്രത്തിലാണ് പുരുഷന്‍റെ വിജയം.

അവന് എന്നിട്ടും ആശ്വാസമായില്ല-