02-04-2017 - Time 2.15 Am
ഏതൊരു
സന്തോഷ വേളയിലും ഉള്ളില്‍
ദുഖമുണ്ടെന്ന് തിരിച്ചറിയുന്ന
ദിനങ്ങള്‍.
ഒരു
വശത്ത് വേദിയില്‍ പാട്ടും
നൃത്തവും അരങ്ങു
തകര്‍ക്കുകയാണ്.
രണ്ടു
വശത്തും നിറയെ മനുഷ്യര്‍.
വേദിയില്‍
സംഗീതമൊഴുകുന്നു.
കയ്യടിച്ചും
ഒച്ചവെച്ചും അവതരാകരും
പ്രോത്സാഹിപ്പിക്കുന്ന
കാണികളും.
ഒരേയൊരു പ്രവേശന
കവാടമുള്ള വേദി.
തെക്ക്
വശത്തുള്ള കടലൊന്ന് കലി
തുള്ളിയാല്‍....
ഇറങ്ങി
നടന്നു.
എന്നും
ആള്‍ കൂട്ടത്തില്‍
നില്‍ക്കാറില്ലല്ലോ..
ഉമ്മ
പറയുംപോലെ,
നീ
മാത്രം എന്താ ഇങ്ങിനെയായത്...
വേറിട്ടൊരു
ജന്മം.
സംഘഗാനം
അവതരിപ്പിക്കാനുള്ള ശ്രമത്തില്‍
നിന്നും കൂടി വിട്ടകലുകയാണ്.
പൊൻവീണേ
എന്നുള്ളിൽ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ
ജന്മങ്ങൾ പുൽകും നിൻ